കേരളത്തിലെ 'യുവ' നേതാക്കള്‍ എന്നവകാശപ്പെടുന്ന വികൃതികളായ ഒരു വിഭാഗം കുട്ടിക്കുരങ്ങന്മാരുടെ കളികള്‍ അതിര്‍വരമ്പുകള്‍ തകര്‍ത്തു മുന്നേറുകയാണ്.കഷ്ടം സാംസ്‌കാരിക കേരളത്തിനു അപമാനത്തിന്‍റെ മറ്റൊരു അധ്യായം കൂടി...
കെ എസ് യു പ്രവര്‍ത്തകര്‍ എന്നറിയപ്പെടുന്ന ഇക്കൂട്ടര്‍ ഭരണ സിരാ കേന്ദ്രത്തിന്റെ മൂക്കിനു താഴെയാണ് കരി ഓയില്‍ പ്രയോഗം പുറത്തിറക്കിയത്.അഭിഷേകം യുവ ഹയര്‍ സെക്കണ്ടറിഡയരക്ടര്‍ക്ക് നേരെ ..പ്രാകൃതമായ ഈ പ്രതിഷേധം അരങ്ങേറിയത് ഫീസ് വര്‍ധനയെ കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെയാണ് .യാതൊരു പ്രകോപനവുമില്ലാതെ കയ്യില്‍ കരുതിയിരുന്ന ഓയില്‍ ദേഹത്തേക്ക് ഒ ഴി ക്കുക യായി രുന്നെന്നു പ്രമുഖ പത്രങ്ങളെല്ലാം റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്താണ് ഇത്തരമൊരു പ്രാകൃതമായ ,നീചമായ പ്രവര്‍ത്തിക്കു കാരണം ?
മാനസികമായ അപക്വത എന്ന് വേണ മെങ്കില്‍ പറയാം.മറ്റൊരു തരത്തില്‍ ഇതിനു ഭ്രാന്ത് എന്നും പറയാം .കാരണം പരിഹാരം കാണാന്‍ കഴിയാത്ത ഒരു പ്രശ്നവും ഈ ഭൂമിയില്‍ ഇല്ല എന്നതാണ് ഞാന്‍ എന്നല്ല ഭൂരിഭാഗം ആള്‍ക്കാര്‍ക്കും അറിയാന്‍ പറ്റുന്ന കാര്യം.പക്ഷെ അതിനുള്ള സമയവും സാവ കാശ വും ക്ഷമയും അത്യാവശ്യമാണ് .
നമ്മുടെ കണ്‍മുന്‍പില്‍ ഇപ്പോള്‍ നടന്നത് ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ വിദ്യാര്‍ഥി സംഘടനയുടെ നേത്രുത്വത്തില്‍ ചര്‍ച്ച നടക്കുന്നതിനിടെയാണ് . ഇവിടെ ചിന്താവിഷയം എന്താണെന്നു വെച്ചാൽ കരി ഓയില്‍ പ്രയോഗം തീര്‍ചയായും മറ്റുള്ളവ രു ടെ അറിവോടെ ആയിരിക്കും എന്നുള്ളതാണ് .
ഇന്ന് ആ നേതാവ് പുറത്തു പോയി .നാളെ വീണ്ടും അകത്തു വരും . നമുക്ക് വേണ്ടത് ഇത്തരം വെളിവില്ലാത്ത നേതാക്കളല്ല , പകരം നേരെ ചൊവ്വേ കാര്യം നടത്താന്‍ കെല്‍പ്പു ള്ളവരാണ് .
അങ്ങാടിയില്‍ തോറ്റതിനു അമ്മയോട് ......
പാവം ഡയരക്ടര്‍ എന്ത് പിഴച്ചു ....