Monday, January 21, 2019
കണ്ണൂർ.
പറന്നു പറന്നു പറന്നു ചെല്ലാൻ
മാനത്തിന്നതിരുകളില്ലാ...
അതിരുകളില്ലാമാനത്ത്...
മോഹത്തിൻ ചിറക് വിരിച്ച്..
കണ്ണൂരിന്നുയരുകയായ്...
ആഹ്ലാദമാണിനി..
ആമോദമാണിനി...
ആഘോഷത്തോടെ പറന്നുയരാം..
ആകാശപ്പൊയ്കയിൽ
നീന്തിത്തുടിച്ചിടാൻ
കണ്ണൂരിനിയെന്നും മുന്നിലുണ്ട്..
വനിലുയരുന്ന കണ്ണൂരിനിമുതൽ
പാരിലെ നക്ഷത്രമായ് വിളങ്ങും...
K A N N U R
ഇപ്പോൾ കറുപ്പിനഴകില്ല
അങ്ങൊരു മലയുണ്ട്
ആന കേറാമല
ആടു കേറാമല
ആയിരം കാന്താരി
പൂത്തുലയും മല.
അവിടെ,
സഹനവും
സ്‌നേഹവും
സാഹോദര്യവും
ത്രിവേണീ സംഗമമായി.
ആ കാനന ഛായയിൽ
അമ്പലവും പള്ളിയും
മുഖത്തോടു മുഖം നോക്കി
കാണികളെ കൈമാടി വിളിച്ചു.
അചിരേണ
മാമലയ്ക്കപ്പുറവും ഇപ്പുറവും
ആട്ടവും പാട്ടും പൊടിപൊടിച്ചു !
എണ്ണപ്പെട്ട പടികൾ
എണ്ണമയമായതും
ആരോഹണക്കാരും
അവരോഹണക്കാരും
'തലമറന്നെണ്ണ തേച്ചതും"
താഴികക്കുടത്തിൽ
നിണത്തുള്ളികൾ പടർന്നതും
നിനച്ചിരിക്കാത്ത നേരത്താണ്.
പുലരിത്തുടിപ്പിനെ
ദുർമ്മേദസ്സ് ഗ്രസിച്ചപ്പോൾ
ശാന്തിയും സമാധാനവും
പേടിയോടെ, ശരണം വിളിച്ച്
മലമാളത്തിലൊളിച്ചു.
ഇപ്പോൾ കറുപ്പിനഴകില്ല..
Subscribe to:
Posts (Atom)