watching through

Friday, July 27, 2012

വിധി വൈകൃതങ്ങള്‍......

       
പറവൂര്‍ കേസിലെ പ്രധാന പ്രതിയെ കോടതി ജീവപര്യന്തം കഠിന തടവിനും അമ്പതിനായിരം രൂപ പിഴയും വിധിച്ചു.
പ്രതിയുടെത് പോലുള്ള സ്വഭാവം വച്ച് പുലര്‍ത്തുന്നവര്‍ക്ക് ഈ വിധി ഒരു പാഠമാകട്ടെയെന്നു ജഡ്ജി വിധിയില്‍ പറഞ്ഞു..
ഇനി ഒരു ചോദ്യം ..
ഇത് പ്രതിയെ പ്പോലുള്ളവര്‍ക്ക് ഒരു പാഠമാകും,കാരണം കുറ്റം ചെയ്താല്‍ കിട്ടാവുന്ന ശിക്ഷ ജീവപര്യന്തം മാത്രം, ഇടയില്‍ ഒരു പാട് തവണ പരോളും,പിന്നെന്തു വേണം..ഇത് വായിച്ചപ്പോള്‍ കഴിഞ്ഞ വര്‍ഷം നടന്ന ഒരു കൊലപാതകത്തില്‍ പിടിക്കപ്പെട്ട കുറ്റവാളി പറഞ്ഞ കാര്യമാണ് ഓര്‍മയില്‍ വരുന്നത്..
സംഗതി ഗള്‍ഫില്‍ വെച്ചാണ്‌ പ്ലാന്‍ ചെയ്തത്, പക്ഷെ സുഹൃത്തിനെ കൊല്ലാന്‍ വേണ്ടി കണ്ടെത്തിയ സ്ഥലം നമ്മുടെ  സ്വന്തം നാട് തന്നെ. കാരണം , മറ്റൊന്നുമല്ല ഇന്ത്യയിലെ ഇപ്പോഴുള്ള ഈ നിയമ വ്യവസ്ഥയും എളുപ്പത്തില്‍ ജാമ്യവും പരോളും കിട്ടാനുള്ള വഴികളും തന്നെ. അതായതു ചുരുക്കത്തില്‍ നിയമ വ്യവസ്ഥയുടെ കഴിവുകേടാണ് കുറ്റവാളികളുടെ എണ്ണം പെരുകുന്നതിന് സഹായിക്കുന്നതെന്ന് പകല്‍ പോലെ വ്യക്തം.
ഇന്ത്യയില്‍ വെച്ച് കൊലപാതകം നടത്തി പിടിയിലായാല്‍ പത്തോ പന്ത്രണ്ടോ കൊല്ലം മൃഷ്ടാന ഭോജനം കഴിച്ചു ജയിലില്‍ ഗുണ്ടായിസവും നടത്തി പാര്‍ട്ടി ഗ്രാമവും സൃഷ്ടിച്ചു വിലസി നടക്കാം.പക്ഷെ ദുബായിലോ മറ്റു അറബി നാട്ടിലോ വച്ച് കൊല നടത്തി പിടിക്കപ്പെട്ടാല്‍ പിന്നെ പുറം ലോകം കാണുകയുമില്ല സ്വന്തം തല പോയിക്കിട്ടുകയും ചെയ്യും. അതുകൊണ്ട് തന്നെ അവിടങ്ങളില്‍ കുറ്റ കൃത്യങ്ങള്‍ തുലോം കുറവാണു താനും.
എന്തുകൊണ്ട് ഈ വൈകിയ വേളയിലെങ്കിലും നിയമ ഭേദഗതി നടത്താന്‍ ആരും രംഗത്ത് വരുന്നില്ല , അതോ സര്‍ക്കാര്‍ ഇത്തരം കാര്യങ്ങള്‍ മനപ്പൂര്‍വം ഒഴിവാക്കുകയോ മറ്റോ ആണോ? യഥാര്‍ത്തത്തില്‍ കുറ്റം ചെയ്യാനടക്കം പ്രേരണ നല്‍കുന്നത് കുത്തഴിഞ്ഞ കോടതി വിധികള്‍ തന്നെ അല്ലെ എന്ന് ഒരു നിമിഷം ചിന്തിച്ചു പോകും. കുറ്റ കൃത്യങ്ങളുടെ കാഠിന്യം അനുസരിച്ചു തൂക്കിലേറ്റുന്നത് പോലുള്ള ശിക്ഷാ നടപടികള്‍ എളുപ്പത്തില്‍ നടത്തിയില്ലെങ്കില്‍ നമ്മുടെ ഇന്ത്യയില്‍ പ്രത്യേകിച്ച് കേരളത്തില്‍ ഇനിയും ഒരു പാട് ജയിലുകളും വേണ്ടിവരും ,കൂടാതെ കുറ്റ വാളികളെ തീറ്റി പോറ്റാനുള്ള ചിലവും കൂടി വരികയെ ഉള്ളൂ. കസബിനെ പോറ്റി വളര്‍ത്താന്‍ ദിവസവും ലക്ഷങ്ങളാണ് സര്‍ക്കാരിനു ചെലവുള്ളത്. ഇതൊക്കെ കാണാനാണ് സാധാരണക്കാരന്റെ "വിധി".
"എന്തിനാടെ ഈ കറുത്ത കോട്ടും ചുമന്നു നടക്കുന്നെ ,ആ സമയത്ത് പത്തു തെങ്ങ് എങ്കിലും നടാമായിരുന്നില്ലേ "?.. പരമാവധി ശിക്ഷ ജീവപര്യന്തം പോലും ..........................

Monday, July 23, 2012

മഴ നമ്മുടെ ജീവാമൃതം

വരൂ വീണ്ടും പൂജകളുടെ ലോകത്തേക്ക്
.കര്‍ണാടകത്തില്‍ ഇത്തവണ മഴ കിട്ടിയില്ല ...എന്ത് ചെയ്യും..
 ഒറ്റ വഴിയെ ഉള്ളൂ.. പൂജ ..

     കര്‍ണാടകയിലെ ബി ജെ പി സര്‍ക്കാരാണ് കോടികള്‍ മുടക്കാന്‍ തീരുമാനമെടുത്തത്. 18.5 കോടി മുതല്‍ മുടക്കാനാണ് തീരുമാനം.
ഓരോ മുക്കിലും അമ്പലങ്ങളുള്ള കര്‍ണാടകയില്‍ ദേവസ്വം വകുപ്പിന്റെ കീഴിലുള്ള  37000  അമ്പലങ്ങള്‍ക്കാണ് 5000 രൂപ വെച്ച് കൊടുക്കാന്‍ തീരുമാനമായത്. എന്തതിശയം ...
ഇത്രയും കാശുണ്ടെങ്കില്‍ വേണ്ടി വന്നാല്‍ ഒരു പക്ഷെ കൃത്രിമമായി മഴ പെയ്യിക്കാന്‍ സാധിക്കുമായിരുന്നു. ശാസ്ത്രം വികസിച്ച അന്നുമുതല്‍ ഈ ആശയം ഒരുപാടു രാജ്യങ്ങളില്‍ പ്രവര്‍ത്തികമാക്കുകയും ചെയ്തിട്ടുണ്ട്..
മൈസൂരില്‍ ശാസ്ത്രജ്ഞ്ന്‍മാരുടെ  ശാസ്ത്ര കോണ്‍ഫറന്‍സ് നiടക്കുനതിനിടെയാണ് ഈ തീരുമാനം നിയമസഭയില്‍ ജീവനെടുത്തത്..എന്തൊരു വിരോധാഭാസം ..
കോടികള്‍ എങ്ങിനെയെങ്കിലും കത്തിക്കണം എന്നേയുള്ളൂ ...അല്ലെങ്കില്‍ ജനോപകാര പ്രദമാകുംവിധത്തില്‍ ഓരോ പഞ്ചായത്തിലും ഓരോ കുഴല്‍ കിണര്‍ എങ്കിലും ആവാമായിരുന്നു....
പിന്‍കുറിപ്പ്: പാവങ്ങള്‍ക്ക് എന്നും  കലികാലം ...
"കൊണ്ട് നടക്കുനതും നീയെ ചാപ്പന്‍ , കൊണ്ടില്ലതാക്കുന്നതും നീയെ  ചാപ്പന്‍"